വെള്ളിയാഴ്‌ച

മേഘപ്പക്ഷികൾ





അമ്പിളിയുരുള വിഴുങ്ങാനോയി-

ന്നംബരമാകെ മേഘപ്പക്ഷികൾ

വീടിൻ തൊടിയുടെ മേലെ കരിനിഴൽ

ചിറക് കുടഞ്ഞ്‌ പറന്നൂ പക്ഷികൾ

മണ്ണിൻ പശ ചാലിച്ചെൻ നാട്ടിൽ

വൃക്ഷത്തിൻ വേരൊട്ടാൻ വന്നവർ

മേട ചൂടിൽ പൊള്ളിയ തനുവിൽ

തീർത്ഥം വീഴ്ത്തി നനയ്ക്കാൻ വന്നവർ

കുംഭ ശതങ്ങളിൽ അമൃതം പോൽ, വിണ്‍-

ഗംഗാ സലിലമൊഴിയ്ക്കാൻ വന്നവർ

താലപ്പൊലിയില്ലാത്തൊരു മേട്ടിൽ

കാട്ടാനപ്പറ്റം പോൽ വന്നവർ





ഞെട്ടിൽ നിന്നൊരു തേൻകനിയെ, തൊ-

ട്ടാട്ടി താഴെയിടാനായ് വന്നവർ

മാങ്കൊമ്പിൽ പണ്ടച്ഛൻ കെട്ടിയൊ-

രൂഞ്ഞാലിൽ നീർ മൌനം തീർത്തവർ

പടികേറിച്ചെന്നരമതിൽ നെറുകിലെ-

യാടും ഭസ്മക്കൂട് നനച്ചവർ

കണ്ടും തൊട്ടും തീരും മുൻപെൻ

ചില്ലിൽ ചിത്രമനേകം പെയ്തവർ

അഴലിൻ നീർമുത്തോടി നടക്കും

കവിളിൻ മഷി മായ്ക്കാനായ് വന്നവർ

പ്രണയത്തിൻ നോവോടെയിരിയ്ക്കെ

പ്രിയനുടെ ദൂതെൻ കൈയ്യിൽ തന്നവർ

വെള്ളാരം കല്ലിൻ ചെറുത്തുണ്ടുകൾ

മുറ്റം നിറയെ വീഴ്ത്തിപ്പാഞ്ഞവർ

ഈറൻ നീൾമുടിത്തുമ്പിൽ ചൂടിയ

തുളസിക്കതിരിൻ മേനിയുലച്ചവർ





ഓലക്കൂര തൻ ഓട്ടക്കണ്ണിൻ

പീലിത്തുമ്പിൽ നിന്നുമടർന്നവർ

പിഞ്ഞാണത്തിൽ കഞ്ഞിക്കധിക-

പ്പറ്റായ് വീണ്ടും വെള്ളം ചേർത്തവർ

ആശകളോടാ ചെറുമൻ നട്ടൊരു

വാഴക്കണ്ണിൻ വേര് പറിച്ചവർ

പലവിധ മൂളിപ്പാട്ടോടെത്തി

പലവിധ കേളികളാടി പോകോർ

പൂക്കളമിട്ടൊരു മുറ്റത്തും, ആ

പച്ച പടർന്നൊരു പാടത്തും

കാവിലെ അരയാൽ കൊമ്പത്തും

ഇന്നാർത്തു പറന്നു നടന്നേ പക്ഷികൾ.

ബുധനാഴ്‌ച

നോവ്‌





ഓര്‍മ്മിച്ചിടാനല്ലേ ആകൂ ഇനിയെന്നും
ഓടി മറഞ്ഞൊരാ ഇന്നലെകള്‍ 
കാതോര്ക്കുവാന്‍ ഞാന്‍ എന്നും കൊതിച്ചീടും
കാല്ചിലമ്പൊലിയാകും ഇന്നലെകള്‍ ‍.

കുഞ്ഞല്ലൊരിക്കലും ഞാനി എന്നാലും
കുഞ്ഞായിട്ടെന്‍മനം കേഴും
അമ്മ മടിയിലെ നല്ലിളം ചൂടേറ്റു
നിദ്ര കൊണ്ടീടുവാന്‍ ഞാന്‍ കൊതിയ്ക്കും
തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്‍ മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്
നല്ല കിലുക്കാംപെട്ടി


ഉത്തര ചോട്ടിലെ ഭിത്തിയില്‍ ഞാളുന്ന
താക്കോലിന്‍ കൂട്ടം ചിരിയ്ക്കും
മുണ്ട് മുറുക്കിയെന്‍ കൂടെ നടക്കുന്ന
മുത്തശ്ശിക്കൈ ഞാന്‍ പിടിയ്ക്കും
എന്‍ മെയ്യ് മുകര്ന്ന പ്രഭാത പ്രദോഷങ്ങള്‍
ചുറ്റും പ്രദിക്ഷണം വയ്ക്കും
പൊന്നിന്‍ പുലരിയും കുങ്കുമ സന്ധ്യയും
കണ്ടു ഞാന്‍ നിര്വൃതി പൂകും

തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്‍ മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്
നല്ല കിലുക്കാംപെട്ടി


ജാലക ചില്ലിലെന്‍ അമ്പിളിത്തെല്ലൊന്നു
പാലൊളി പുഞ്ചിരി തൂകും
ഉമ്മറ തിണ്ണയില്‍ വേഗമണഞെന്റെ
കണ്ണുകള്‍ പാഞ്ഞു തളര്ന്നു പോകും
അമ്മയോ വാരിയെടുക്കും ; ഉറ-
തൈരുറുള ചോറെനിയ്ക്ക് നല്കും
അമ്മയോ വാരിയെടുക്കും ; ഉറ-
തൈരുറുള ചോറെനിയ്ക്ക് നല്കും
പോകല്ലേ നീ മറഞ്ഞീടരുതേ മേഘ-
ക്കീറിലെന്അമ്പിളി കുഞ്ഞേ
ചിരി തൂകുന്ന വെണ്‍ പൂവിതളേ .

തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്‍ 
നല്ല കിലുക്കാംപെട്ടി


അച്ഛന്വരുന്നതും നോക്കി ഞാന്‍  വീട്ടു-
പടിയ്ക്കലെ മാഞ്ചോട്ടില്‍ നില്ക്കും 
കൈയ്യിലെ ചെറു പൊതി കല്ക്കണ്ട തുണ്ടുകള്‍ 
എത്ര നുണഞ്ഞെന്റെ കൊതിയകറ്റും  
കൈ വിരല്തുമ്പിനറ്റം പിടിച്ചു ഞാന്‍ 
കാണായ ലോകങ്ങള്‍ കാണും
കാറ്റിനോടും നീലക്കടലിനോടും കഥ-
യായിരം ചൊല്ലി നടന്നകലും
ദൂരങ്ങള്ദൂരങ്ങള്പോയ്മറയും

തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്‍ മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്‍
നല്ല കിലുക്കാംപെട്ടി


വേനല്ക്കാറ്റിന്‍ ചൂളം കേള്ക്കുവാന്കാതോറ്ത്തി-
ട്ടെന്‍ തൊടിയ്ക്കൊപ്പം ഞാന്‍ നില്ക്കും 
കുഞ്ഞു കരിയില പൊട്ടുകള്‍ പാറിയെന്‍ 
മുറ്റത്തു ചിത്രങ്ങള്‍ തീറ്ക്കും
ഇന്നതെഴുതിയ ചിത്രങ്ങള്ക്കൊക്കെയും
എന്തെന്‍ മുഖഛായ കാണും
എന്‍ ബാല്യത്തിന്‍ ഓറ്മ്മകള്കേഴും
പിന്നെയും എന്‍ മനം തേങ്ങും

തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്‍ മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്‍ 
നല്ല കിലുക്കാംപെട്ടി


വെള്ളിക്കൊലുസുകള്‍ കാലില്‍ കിണുങ്ങുമ്പോള്‍
ഉമ്മറത്തെങ്ങും സുഗന്ധം
ചെന്നു നോക്കുമ്പോള്‍ ഞാന്‍ കാണുമെന്‍ തൈമുല്ല
മൊട്ടുകള്‍ പാതി വിടര്ന്ന ചന്തം.
പുള്ളിപ്പാവാട ഞൊറികളുലഞ്ഞാടി
ഊഞ്ഞാലില്‍  ഉള്പ്പുളകം നിറയും
മേലെ കുതിച്ചുപോയ് ആലിലക്കിളിയോടായ്
ഓരോ സ്വകാര്യം പറഞ്ഞിറങ്ങും, ഞാന്‍
ഓരോ സ്വകാര്യം പറഞ്ഞിറങ്ങും.

തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓര്മ്മകള്‍ മൃദു മര്മ്മരങ്ങളുതിര്‍​ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്‍
നല്ല കിലുക്കാംപെട്ടി.


അമ്പലം ചുറ്റി വരുന്നൊരു സന്ധ്യ തന്‍ മുന്നില്‍ ‍-
കരിന്തിരി കണ്ണടയ്ക്കും
വെണ്പാല പൂക്കളും രാവിന്‍ സുഗന്ധവും
എന്നില്‍ രോമാഞ്ചമായ് പെയ്തിറങ്ങും
പൊന്മുളം തണ്ടിന്റെ ദ്വാരനിശ്വാസങ്ങള്‍ 
പാട്ടായി പെയ്തതില്‍ ഞാനലിയും
വിണ്ണിലെ പ്രണയ വിപഞ്ചിക മീട്ടിയ
ഗന്ധര്‍​വനെ ഞാന്‍ ഓര്ത്തു നില്ക്കും
ഗന്ധര്‍​വനെ ഞാന്‍ ഓര്ത്തു നില്ക്കും

തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്‍ മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്‍ 
നല്ല കിലുക്കാംപെട്ടി.


കുഞ്ഞു വേഴാമ്പലൊന്നിറ്റു മഴനീരിന്‍
ദാഹജലം തേടും പോലെ
എന്‍ ശൈവ ബാല്യ കൗമാരത്തിന്‍ ശീലുകള്‍ ‍-
തേടിയെന്‍  ചുണ്ടോ വിതുമ്പിടുന്നു
ഓറ്മ്മകള്‍ നോവു പടര്ത്തിടുന്നു.

തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്‍ മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്‍ 
നല്ല കിലുക്കാംപെട്ടി