തിങ്കളാഴ്‌ച

തനിയെ...

















തീർത്ഥമായ് നീ പൊഴിഞ്ഞീടുവാൻ, പൊള്ളും-
വേനലിൻ കൈകോർത്തുനിൽപ്പൂ ഞാൻ
ലേപമായൊന്ന് തലോടിടുവാൻ, മാഞ്ഞു-
പോവാത്തൊരോർമ്മ തൻ നൊമ്പരമായ്...
നൊമ്പരമായ്‌ ...

ജാലകക്കണ്ണുകൾ ചിമ്മിടാൻ, കാറ്റിൻ-
കൈവളപ്പാട്ട് കാതോർത്തു ഞാൻ
പൂമണമെന്തെന്ന് വിസ്മയിക്കാൻ, മുല്ല-
പൂവിട്ടൊരുമ്മറത്തെത്തുകയായ്

നിൻമൗനമോലുന്നൊരൂയലിൽ, പോയൊ-
രോർമ്മ തൻ ഈണങ്ങൾ തേടി ഞാൻ
കോലയിൽ വാൽക്കിണ്ടിനീരിലെ, ഏക-
നറുതുളസീദളമിന്ന് ഞാൻ!

നീയില്ലിനിയെന്ന നേരിനെ, ചില-
വേളകൾ മായ്ക്കുന്നുവെങ്കിലും
എന്നോ നിലച്ചൊരാ,നിൻ സ്വരം, എന്നു-
മെൻ കാതിലിറ്റുന്നു സന്ധ്യകൾ
എന്നുമെന്റെയേകാന്തമാം സന്ധ്യകൾ!