ശനിയാഴ്‌ച

ഒരു അവധിക്കാലത്തിൻറെ ഓർമ്മയ്ക്ക്‌











സ്വർണ്ണത്താമര പൂവിട്ട മാനത്തിൻ
മുറ്റത്താരോ  നിവർത്തിട്ടു കമ്പള-
ത്തൊങ്ങൽ തുമ്പിൽ നിന്നിറ്റു വീണിടും 
തുള്ളിയ്ക്കൊപ്പമിളം തിണ്ണ പറ്റി  ഞാൻ

മുത്തിൽ ദ്വാരങ്ങൾ - നൂലുമില്ലതെയാർ
ഇത്ര ചേലോടെ കോർക്കുന്നു മാലകൾ? 
വീട്ടരമതിൽ വാരിടും മുൻപവ-
യേറ്റുവാങ്ങുവാൻ കൈക്കുമ്പിൾ നീട്ടവേ

ആടിമേഘത്തിൻ ചാന്തിറ്റു വീണൊരു 
കായൽ കാണായെൻ മുറ്റത്തി,ലോളവും  
നീർച്ചുഴികളും മുട്ടോളമെത്തിടാൻ 
ചാടി, കാല് നോവുന്ന മീൻ പറ്റവും.

മാരിക്കാറ്റിന്റെ ഭാണ്ഡങ്ങളിൽ   സിംഹ-
ഭാഗം ചോർന്നില്ലിക്കാടിൻ മനസ്സിലെ
പാട്ടിൻ തുമ്പിക്കുരുന്നുകളെ,യാട്ടി-
പ്പായിക്കുന്നത് നോവോടെ കണ്ടു ഞാൻ


ഇറ്റ് വീഴുന്നുടയുന്നു നീർമണി-
മുത്തുകൾ, മഴത്തുള്ളികൾ മുറ്റത്ത്
എത്തിടും ഇടിനാദത്തിൻ ഭീതികൾ
വിട്ടകന്നിടാൻ "അർജ്ജുനനാമങ്ങൾ"

പണ്ടിവിടെയിരുന്നു പകൽപ്പഴം, തിന്നു
പൈങ്കിളിയോടൊത്ത്, മാനത്തെ
അമ്പിളിപ്പെണ്ണിൻ കൂട്ടുപിടിച്ചെത്ര
രാക്കനി തൻ മരന്ദം നുകർന്നതും

മഞ്ഞൾ തേച്ച്, കുളി കഴിഞ്ഞീറനാം
മെയ്യിൽ നീഹാര മാലകളോടെത്തും
സുന്ദരി, നിത്യയൌവ്വനാംഗി, പുലർ-
കന്യയെ കണ്ടു നിർവൃതി കൊണ്ടതും 

ചെങ്കതിർ നെല്ല് ചേറ്റി കൊഴിച്ചന്ന്
സന്ധ്യയീ,പടിവാതിൽക്കൽ വന്നതും
ഇത്തിരി നേരം മിണ്ടീം പറഞ്ഞൊരു
കുങ്കുമ ചെപ്പ് നല്കി മറഞ്ഞതും

ഒറ്റ മാത്രയിൽ വന്നെന്റെ ചിന്തയിൽ
കെട്ടു കെട്ടായനവധി ചിത്രങ്ങൾ
ചായയും, നല്ലടയും പഴവുമായ്‌ 
അമ്മ വാതിൽക്കൽ വന്നു വിളിയ്ക്കവേ.

ഇല്ല, ചാരുകസേരയിൽ പുസ്തക-
ത്താളിനുള്ളിലെ ധ്യാനവിലീനരാം
നാമമന്ത്രങ്ങളെ ജപി,ച്ചുന്നിദ്ര-
മാക്കുവാനിന്ന് മുത്തശ്ശി വീണുപോയ്‌!

കാണ്‍കെ കാണ്‍കെ പോകും പുകവണ്ടിയെ
പാടിയെന്നുടെ കണ്മുന്നിൽ നിർത്തുവാൻ
പാട്പെട്ടൊരെൻ മുത്തശ്ശിയെ പുണർ-
ന്നേറെ നേരം കിടന്നു ഞാൻ മെത്തയിൽ

ഉണ്ട്, പണ്ടത്തെപ്പോലിളം ചൂടിന്നും
എണ്ണമറ്റ ചുളിവാർന്ന മെയ്യതിൽ-
നിന്നുമെന്നെ പുണരുന്നു പിന്നെയും 
ഭസ്മ-ചന്ദന ഗന്ധങ്ങളോർമ്മകൾ


പണ്ടു കേട്ട പുരാണ കഥകളി-
ലൊന്നു  കേൾക്കുവാൻ വീണ്ടും കൊതിച്ചു ഞാൻ
ശങ്കരതനയൻ ഷണ്മുഖനവൻ
കൊമ്പൊടിച്ച ഗജാനനൻ തൻ കഥ.

പാട്ടും,പദ്യമാല,കഥ -ശ്ലോകങ്ങ-
ളേറെ ചൊല്ലിയും പാടിപ്പറഞ്ഞുമെൻ
ബാല്യകാലത്തിൻ രാവുകളെ നിദ്ര-
യൂട്ടി കൂട്ടിനായ് നല്ല കിനാക്കളും

പാട്ടുകൾ പാടി തീർന്നിടും മുൻപെത്ര
യാത്രകൾക്കായ് പുറപ്പെട്ടു ഞാൻ വൃഥാ
ബാക്കി പാടുവാൻ പിന്നെ ശ്രമിയ്ക്കിലും
തീർന്നു  പോയെന്റെ വാക്കും വരികളും

പണ്ട് സ്വന്തമായ് ഞാൻ കണ്ടവയ്ക്കിന്ന്
സ്വന്തം  ഛായ - തനിമ,യുമന്യമായ്
നിന്നു ഞാനെന്റെ വീട്ടിലഞ്ചാറു നാൾ 
ഉള്ളു നൊന്തൊരു വാടകക്കാരിയായ്!

എന്മകളിന്നൊരോപ്പോളായ്, സോദര
പുത്രനൊപ്പം കളിയ്ക്കുന്നു,റക്കുവാൻ
'തൃശ്ശിവപേരൂർ പൂര'ത്തിൻ പാട്ടൊന്ന്
പാടിയെന്നിലെ കുഞ്ഞുണർന്നീടുന്നു

ഓർത്തു വയ്ക്കുവാൻ വന്നുചേർന്നു, കുരും-
ബാംബികക്കാവിൽ മോഹിച്ച പോലൊരു
തോർന്നിടാത്ത  മഴയും കുളിരുമാ-
യാർദ്രമായൊരു രാവും ഗുരുതിയും 

കെട്ടുപോയ്‌ കുറെ ചുറ്റുവിളക്കുകൾ
ദീപ്തമാക്കിയെരിഞ്ഞ നെയ്‌നാരുകൾ
നേർത്തലിഞ്ഞു തെളിഞ്ഞുലഞ്ഞു, ഞൊടി-
മാത്ര നേരത്തിൽ നീർ  കുടിച്ചോർമ്മയായ്!

ആലിലക്കിളിക്കൂടു തകർത്തു കൊ-
ണ്ടാലിപ്പൂമ്പഴം പോലെയുതിർന്നിടും
രാമഴപ്പേച്ചിൽ വേറിട്ടുയർന്നേതോ
രാക്കിളിപ്പാട്ട് കാതോർത്തു നിൽക്കവേ 

ഓർത്തുപോയ,കാലത്തിൽ  വന്നെൻറെ-
യാർദ്രമാനസത്തിൽ മുറിപ്പാടായി,
യാത്ര ചൊല്ലി പിരിഞ്ഞുപോയ്‌, പിന്നെയും
പാട്ടിലൂറിടും തേനാം പ്രണയത്തെ

മീനമാസത്തിലശ്വതി നാൾ കഴിഞ്ഞാ-
ർത്തുറഞ്ഞു തുള്ളീടുന്ന കോമരം
തീണ്ടുമീ കാവിൽ പുണ്യാഹമായിടാൻ
പോയ ത്-ലാ മഴ വീണ്ടുമണയുമോ?  

തുള്ളി,വിട്ടൽപ്പ നേരം കനിഞ്ഞേതോ
കൊണ്ടലിൻ നെഞ്ചിലാണ്ടു പോയ, മഴ
മണ്ണിൽ തീർത്ത നീർച്ചാലുകളി,ലേഴു
വർണ്ണങ്ങൾ തേടിയെൻ മനം യാത്രയായ് 

കാറ്റൊഴിഞ്ഞൊരു ചിങ്ങവിഭാത നാ-
ളാഗതമായി,യാദ്യത്തെ പൂക്കള-
പ്പാദസ്പർശത്തിൽ കോൾമയിർകൊണ്ടെന്റെ
വീട്ടുമുറ്റത്തിനൊപ്പം ഹൃദയവും

കാത്തുനിന്നില്ല നല്ത്തിരുവോണത്തിൻ
പൂനിലാവിന്നമൃതാന്നമുണ്ണുവാൻ
നേരമായ് ജന്മഗേഹവും നാടും, വി-
ട്ടേറെ ദൂരം സ്മൃതിഭാണ്ഡമേറ്റുവാൻ!

കണ്‍നിറഞ്ഞ,മ്മ നിന്നു, പുണർന്നെന്നെ
വണ്ടി വന്നങ്ങു നിന്നതറിയാതെ
എന്നിൽ നിന്നൊരു പൈതലെഴുന്നേറ്റു
ചെന്നു, മൂർദ്ധാവിൽ ചുംബനം കൊള്ളുവാൻ

വിട്ടു തന്നില്ല  'പോയ്‌ വരാ'മെന്നുള്ള 
അത്ര ഭാരമില്ലാത്തൊരീ വാക്കുകൾ
സ്വാർത്ഥമായെന്റെ കണ്ഠത്തിൽ ഗദ്ഗദ-
പാശം കൊണ്ടാരോ ബന്ധിച്ചു വച്ച പോൽ..
ഗദ്ഗദപാശം കൊണ്ടാരോ ബന്ധിച്ചു വച്ച പോൽ!







ബുധനാഴ്‌ച

വീണ്ടും മടക്കം





പിന്‍ തിരിഞ്ഞൊന്നു ഞാൻ നോക്കി, എന്‍ രമ്യ
ർമ്മ്യത്തിന്‍ പൂമുഖം ചെമ്മേ,
മങ്ങി തെളിഞ്ഞതേയുള്ളു എന്‍ കാഴ്ച  ,
ൺപീലിയി കോര്‍ത്ത നീര്‍ മുത്താ

ഈ നേരം ഇന്നുതൊട്ടെന്റെമുറ്റം
തൂക്കുവാനെത്തുന്ന കാറ്റും
തുള്ളിക്കൊരു കുടം നീരും പേറി
പെയ്യുവാനെത്തും മുകിലും
ഭാണ്ഡം മുറുക്കുകയായി, എങ്ങോ
തൂത്തു തളിക്കുവാനായി
ഞാനുമിതാ യാത്രയായിഅക്കരെ
കുന്നിറങ്ങാന്‍ നേരമായി

ദൂരങ്ങളേറെ ഉരുണ്ടു നീങ്ങിനിലം-
മുട്ടുന്ന ചക്രമുരഞ്ഞു തേങ്ങി,
എന്‍ നെഞ്ചുടഞ്ഞു പിടഞ്ഞ സ്വരങ്ങ
തെളിഞ്ഞതും തേഞ്ഞതും നീയറിഞ്ഞോ?

ഉണ്ടു കാണില്ലമ്മയെന്നറിയാംമുന്‍പി
പിഞ്ഞാണം മുത്തു നിറഞ്ഞിരിയ്ക്കാം
ഒറ്റ പിടിച്ചോറു കയ്യിലേന്തിമനം
ചുണ്ടകത്താതെ വിതുമ്പുകയാം

ചിങ്ങത്തിലുമുണ്ടോ കോളിളക്കംവാനി
ഇന്ദ്രധനുസ്സിന്‍ ചിലമ്പിളക്കം
വിങ്ങും മനസ്സിന്‍ തനിപ്പകര്‍പ്പായ് ചാറി-
വീഴുന്നു ചുറ്റും മഴനീർക്കണം

ഇന്നിങ്ങു പോരേണമെന്നുള്ളൊരാധിയി
പൊള്ളുന്ന ചിന്തയി ഞാ തപിക്കേ
ഇന്നലെ രാത്രിയി വന്ന കാര്‍മേഘങ്ങ
തട്ടി കടന്നു പോയ്‌ കൌമുദിയെ
ദുഃഖക്കട മഥനം  ചെയ്തു കിട്ടിയ
വെണ്ണയെഴുന്ന കിണ്ണം കണക്കെ 

ഒട്ടു നേരം കഴിഞ്ഞെന്റെ 
ജനലഴി-
യറ്റത്തു  സ്മേരം വിടര്‍ത്തി നിന്നു.

വന്നൊരു പൊന്നോണം കര്‍ക്കടക്കോളിനെ
പൊന്‍വെയി തൂകിയുരുക്കി മാറ്റി
മച്ചകത്തുള്ളൊരു ശ്രീഭഗോതിയ്ക്കായി
മുറ്റത്തു പൂക്കളം ഞാനൊരുക്കി

നല്ല തഴത്തടുക്കൊന്നിലന്നുച്ചയ്ക്ക്
മുട്ടിയുരുമ്മി നാം സദ്യയുണ്ടു
ഇലയി ചിരിച്ച  തുമ്പപ്പൂവിറുത്തു,  നാം
ഇനിയുമോണം വരാന്‍ കനവു കണ്ടു.

അച്ചാറെരിയിച്ച  നാവിന്‌ പായസ-
പ്പാല്‍ മധുരത്തിനാന്ദമേകി
പര്‍പ്പടകത്തിന്റെ ഭാവ ഭേദങ്ങളി
പിന്നെ തകര്‍ച്ചയി നാം രസിച്ചു.
ഒന്നും പറഞ്ഞു ഞാ തീര്‍ത്തില്ലയിപ്പൊഴും
ഒത്തിരി കാര്യങ്ങ ബാക്കിയായി
മണ്ണിന്‍ കുടുക്ക പഴുതിലൂടിട്ടവ
നാണയത്തുട്ടുകളായ് കരുതി

ഗോവണി ചെന്ന് തീരുന്നിടത്തുണ്ടൊരു
നൂറു ചീന്തോലകള്‍ ഓർമ്മകളായ്
ഓടി കിതച്ചു പലവുരു ഞാന്‍ ചിതൽ-
ചേലോടെ വെട്ടിയ മണ്‍വഴിയില്‍

എത്തി പിടിയ്ക്കുവാന്‍ പറ്റുന്നിടത്തൊക്കെ
കൂടുണ്ട്‌ചീത്ത ചിലന്തികളും
എന്റെ കൂട്ടി സ്വസ്ഥമായ് ഞാനിരുന്നില്ല 
എന്നമ്മ വ്യഥയോടെ ഓര്‍ത്തുകാണും.

ഞാനിട്ട വിത്ത് മുളച്ചു നിന്നു നുക-
പ്പാടുകള്‍ മാഞ്ഞ വയല്ക്കളത്തില്‍
പച്ച നിറമുള്ള ചാന്ത്‌ തേച്ചിന്നൊരു
സുന്ദരി പെണ്ക്കിടാവെന്ന പോലെ

ഇന്നവളേറെ വളര്‍ന്നു കാണും, കെട്ട്
പ്രായമെത്തിക്കാത്ത് നില്‍ക്കയാവും
പിന്നെയൊരു ദിനം വൈകിടാതെ അവ
സ്വര്‍ണ്ണ വിഭൂഷിതയായി  മാറും

കറ്റക കൂനയായ് കുന്നുതീർത്തന്നവ
എന്റെ മുറ്റത്തിന്‍ പടിയിറങ്ങും
ചാഴിയും മറ്റു പ്രാണിക്കീട പറ്റവും
എന്‍ മുള നാഴിയി വാസമാക്കും.
പിന്നെ വെയി മണം മാത്രമാകും
കോലയിൽ വാല്‍ക്കിണ്ടി കാല് തേടും
ഒരു തേക്ക്‌ പാട്ടിന്റെ ഈരടിയ്ക്കായപ്പോ
ശേഷിച്ച കാതുകള്‍ നോമ്പ് നോല്‍ക്കും.




അമ്പിളി ജി മേനോന്‍