ബുധനാഴ്‌ച

ഒരു പാഴ്ക്കനവ്‌








ശ്രാവണമേ പൂ ചൊരിയെന്‍ പാഴ്ക്കിനാവില്‍ നീവര-
വേറ്റിടട്ടെന്‍ തോഴനെ ഞാൻ പാട്ടൊന്നു പാടി
കുന്നിറങ്ങി വന്ന  കിളി കൊത്തിയിട്ടെങ്കില്‍, താഴെ
മേഘമേ നിന്‍ ചുറ്റഴിക്കാം കംബളമാക്കി 
ഒറ്റവര മേലെയറ്റത്തക്കമുകിന്റെ , കരിം-
പച്ചടയ്ക്ക  കണ്ണ് രണ്ടു വെറ്റി  തേടി
ചുറ്റി വരും തെന്നലെന്തേ ഒച്ചയിടാതെചെറു
കറ്റകളി നെന്‍മണിയെ   തൊട്ടിലിലാട്ടി
പോക്കുവെയിൽ നൂലിഴയും വീട്ടരമതിൽ, തെളി -
വാന നീലമിറ്റു  കിട്ടാന്‍ കണ്ണുകൾ നീട്ടി
ഉണ്ണിക പെറുക്കി വച്ച കുന്നിക്കുരുവിന്‍കവിൾ-
ചോപ്പിലാരോ കണ്മഷിക്കൈ തുമ്പിനാ തോണ്ടി
ഇന്നവയെ ചേർത്തു വച്ചു മാല കൊരുത്തെൻ, പ്രിയ-
നെത്തിടുമ്പോ എ കഴുത്തി ചാര്ത്തിടാനായി 
ഞാനവനെ  ഓര്‍ത്തു നില്‍ക്കെ  ഇല്ലിമരത്തിൻ, ഇളം-
ചില്ലയിന്മേൽ  നല്ല കുയി പഞ്ചമം പാടി
കേട്ടു നില്‍ക്കെ കാതുകളി കാല്പെരുമാറ്റംപടി-
ഞ്ഞാറ്റയിലെ  ജാലകത്തി കാറ്റി കിന്നാരം
ഈ വഴിയി വീണുടഞ്ഞു പോയ  സന്ധ്യതന്‍, ചെം -
പൂമ്പൊടി  ചാലിച്ചിടട്ടെന്‍  മോതിരക്കൈയ്യാ
നെറ്റിയിന്മേ തൊട്ടിടുമ്പോളുമ്മറ മുറ്റംനിറ-
ചോപ്പിനുള്ളിൽ പൂത്തുലഞ്ഞു ഞാന്‍ തൃസന്ധ്യയായ്..!
എന്റെ വീട്ടു മച്ചതിന്മേലമ്പിളി  വന്നുനൂറു-  
താരകളെ എണ്ണിയെന്റെ   ണ്ണു തളര്‍ന്നു
വേർപ്പു കേറി വാടിയിതാ രാത്രിയേറെയായ്‌   , 
നേരമൊക്കെ കാണ്മതു ഞാന്‍ പാഴ്ക്കനവായി.





അമ്പിളി ജി മേനോന്‍