ബുധനാഴ്‌ച

വീണ്ടും മടക്കം





പിന്‍ തിരിഞ്ഞൊന്നു ഞാൻ നോക്കി, എന്‍ രമ്യ
ർമ്മ്യത്തിന്‍ പൂമുഖം ചെമ്മേ,
മങ്ങി തെളിഞ്ഞതേയുള്ളു എന്‍ കാഴ്ച  ,
ൺപീലിയി കോര്‍ത്ത നീര്‍ മുത്താ

ഈ നേരം ഇന്നുതൊട്ടെന്റെമുറ്റം
തൂക്കുവാനെത്തുന്ന കാറ്റും
തുള്ളിക്കൊരു കുടം നീരും പേറി
പെയ്യുവാനെത്തും മുകിലും
ഭാണ്ഡം മുറുക്കുകയായി, എങ്ങോ
തൂത്തു തളിക്കുവാനായി
ഞാനുമിതാ യാത്രയായിഅക്കരെ
കുന്നിറങ്ങാന്‍ നേരമായി

ദൂരങ്ങളേറെ ഉരുണ്ടു നീങ്ങിനിലം-
മുട്ടുന്ന ചക്രമുരഞ്ഞു തേങ്ങി,
എന്‍ നെഞ്ചുടഞ്ഞു പിടഞ്ഞ സ്വരങ്ങ
തെളിഞ്ഞതും തേഞ്ഞതും നീയറിഞ്ഞോ?

ഉണ്ടു കാണില്ലമ്മയെന്നറിയാംമുന്‍പി
പിഞ്ഞാണം മുത്തു നിറഞ്ഞിരിയ്ക്കാം
ഒറ്റ പിടിച്ചോറു കയ്യിലേന്തിമനം
ചുണ്ടകത്താതെ വിതുമ്പുകയാം

ചിങ്ങത്തിലുമുണ്ടോ കോളിളക്കംവാനി
ഇന്ദ്രധനുസ്സിന്‍ ചിലമ്പിളക്കം
വിങ്ങും മനസ്സിന്‍ തനിപ്പകര്‍പ്പായ് ചാറി-
വീഴുന്നു ചുറ്റും മഴനീർക്കണം

ഇന്നിങ്ങു പോരേണമെന്നുള്ളൊരാധിയി
പൊള്ളുന്ന ചിന്തയി ഞാ തപിക്കേ
ഇന്നലെ രാത്രിയി വന്ന കാര്‍മേഘങ്ങ
തട്ടി കടന്നു പോയ്‌ കൌമുദിയെ
ദുഃഖക്കട മഥനം  ചെയ്തു കിട്ടിയ
വെണ്ണയെഴുന്ന കിണ്ണം കണക്കെ 

ഒട്ടു നേരം കഴിഞ്ഞെന്റെ 
ജനലഴി-
യറ്റത്തു  സ്മേരം വിടര്‍ത്തി നിന്നു.

വന്നൊരു പൊന്നോണം കര്‍ക്കടക്കോളിനെ
പൊന്‍വെയി തൂകിയുരുക്കി മാറ്റി
മച്ചകത്തുള്ളൊരു ശ്രീഭഗോതിയ്ക്കായി
മുറ്റത്തു പൂക്കളം ഞാനൊരുക്കി

നല്ല തഴത്തടുക്കൊന്നിലന്നുച്ചയ്ക്ക്
മുട്ടിയുരുമ്മി നാം സദ്യയുണ്ടു
ഇലയി ചിരിച്ച  തുമ്പപ്പൂവിറുത്തു,  നാം
ഇനിയുമോണം വരാന്‍ കനവു കണ്ടു.

അച്ചാറെരിയിച്ച  നാവിന്‌ പായസ-
പ്പാല്‍ മധുരത്തിനാന്ദമേകി
പര്‍പ്പടകത്തിന്റെ ഭാവ ഭേദങ്ങളി
പിന്നെ തകര്‍ച്ചയി നാം രസിച്ചു.
ഒന്നും പറഞ്ഞു ഞാ തീര്‍ത്തില്ലയിപ്പൊഴും
ഒത്തിരി കാര്യങ്ങ ബാക്കിയായി
മണ്ണിന്‍ കുടുക്ക പഴുതിലൂടിട്ടവ
നാണയത്തുട്ടുകളായ് കരുതി

ഗോവണി ചെന്ന് തീരുന്നിടത്തുണ്ടൊരു
നൂറു ചീന്തോലകള്‍ ഓർമ്മകളായ്
ഓടി കിതച്ചു പലവുരു ഞാന്‍ ചിതൽ-
ചേലോടെ വെട്ടിയ മണ്‍വഴിയില്‍

എത്തി പിടിയ്ക്കുവാന്‍ പറ്റുന്നിടത്തൊക്കെ
കൂടുണ്ട്‌ചീത്ത ചിലന്തികളും
എന്റെ കൂട്ടി സ്വസ്ഥമായ് ഞാനിരുന്നില്ല 
എന്നമ്മ വ്യഥയോടെ ഓര്‍ത്തുകാണും.

ഞാനിട്ട വിത്ത് മുളച്ചു നിന്നു നുക-
പ്പാടുകള്‍ മാഞ്ഞ വയല്ക്കളത്തില്‍
പച്ച നിറമുള്ള ചാന്ത്‌ തേച്ചിന്നൊരു
സുന്ദരി പെണ്ക്കിടാവെന്ന പോലെ

ഇന്നവളേറെ വളര്‍ന്നു കാണും, കെട്ട്
പ്രായമെത്തിക്കാത്ത് നില്‍ക്കയാവും
പിന്നെയൊരു ദിനം വൈകിടാതെ അവ
സ്വര്‍ണ്ണ വിഭൂഷിതയായി  മാറും

കറ്റക കൂനയായ് കുന്നുതീർത്തന്നവ
എന്റെ മുറ്റത്തിന്‍ പടിയിറങ്ങും
ചാഴിയും മറ്റു പ്രാണിക്കീട പറ്റവും
എന്‍ മുള നാഴിയി വാസമാക്കും.
പിന്നെ വെയി മണം മാത്രമാകും
കോലയിൽ വാല്‍ക്കിണ്ടി കാല് തേടും
ഒരു തേക്ക്‌ പാട്ടിന്റെ ഈരടിയ്ക്കായപ്പോ
ശേഷിച്ച കാതുകള്‍ നോമ്പ് നോല്‍ക്കും.




അമ്പിളി ജി മേനോന്‍