ചൊവ്വാഴ്ച

സന്ധ്യ







എന്റെ സ്വപ്നങ്ങളെ കുങ്കുമ ചുണ്ടിനാല്‍
ചുംബിച്ചു പോകുവതെങ്ങോ  
നിത്യ സുമംഗലീ സന്ധ്യേ സന്ധ്യേ
ചൊല്ലു നീ പോകുന്നതെങ്ങോ
ചൊല്ലു നീ പോകുന്നതെങ്ങോ



പിന്നില്‍ നീ തൂകിയ കുഞ്ഞിമഞ്ചാടിക
എത്ര ഞാന്‍ കാത്തുവച്ചെന്നും
എണ്ണി ഞാന്‍ തീര്‍ത്തിടും മുന്നേ, എന്‍ മുന്നില്‍ നീ 
വീണ്ടും ചൊരിഞ്ഞെത്ര പോയി, സന്ധ്യേ
ചൊല്ലു  നീ ദൂരെങ്ങു പോയി

എന്‍ മിഴി വാറ്റിയ വെള്ള  വൈഡൂര്യത്തി
പിന്നെയും കുങ്കുമം തൂവി, നീ
എന്‍ പ്രണയത്തിനും എന്‍ വിഷാദത്തിനും
എന്തിന്നൊരേ വര്‍ണ്ണം നല്‍കി ,സന്ധ്യേ 
ചൊല്ലു അലിഞ്ഞെങ്ങു പോയി

എന്‍ ജാലകത്തി നി കൈവിരല്പ്പാടുക
മിന്നി മറഞ്ഞിടും മുന്‍പേ
ചെന്തളി താരി തുടുപ്പൊന്നു കിട്ടുവാ
നിന്നെയും ധ്യാനിച്ചു നിന്നു, ഞാന്‍
നിന്നിലിഞ്ഞിടാന്‍ നിന്നു

ചെമ്പട്ടണിഞ്ഞു നീ പോരും ദിനവുമെന്‍ 
കോവിലി കോമരമാകാ
വെട്ടിപ്പിളര്‍ന്ന നി നെറ്റിയിറ്റിച്ചിടും  
രക്തമെന്നാഴിയില്‍ തൂവാന്‍, രാഗ-
സീമന്ത കുങ്കുമം ചാർത്താൻ


മുറിവേറ്റു കേഴുന്ന സന്ധ്യേ, സന്ധ്യേ
ചൊല്ലു നീ പോകുന്നതെങ്ങോ..?
ഒരു പിന്‍ വിളിയ്ക്കായി കാത്തു നിന്നീടാതെ
പിന്നെയും  നീ പോവതെങ്ങോ, ദൂരെ
പിന്നെയും  നീ പോവതെങ്ങോ






അമ്പിളി ജി മേനോന്‍